2011, നവംബർ 4, വെള്ളിയാഴ്‌ച

കൗമാര രതി സ്‌മരണകള്‍

എന്റെ ആദ്യത്തെ രതിയുന്‍മാദം ഞാനനുഭവിക്കുന്നത്‌ പത്താം തരം പരീക്ഷ കഴിഞ്ഞുള്ള ഒരു വെക്കേഷന്‍ സമയത്താണ്‌.

ഒരു ദിവസം ഊണ്‌ കഴിഞ്ഞ്‌ എല്ലാവരും ഉച്ചമയക്കത്തിലാണ്ട സമയത്ത്‌ ഒരു കൗതുകത്തിന്‌ ഞാന്‍ തറവാട്ടിലെ തട്ടിന്‍പുറത്തേക്ക്‌ കയറുകയുണ്ടായി.

പൊടിപിടിച്ച ആ മുറിയുടെ കിളിവാതില്‍ തുറന്നപ്പോള്‍ കുറച്ചപ്പുറത്തുള്ള കുളത്തില്‍ ഒരു സ്‌ത്രീ അര്‍ധനഗ്നയായ്‌ നിന്ന്‌ കുളിക്കുന്നത്‌ കണ്ടു. ഞാനാ കാഴ്‌ച നോക്കിനിന്നു. ഒരു വേള അവരുടെ പൂര്‍ണ്ണ നഗ്നതയും ഒരു മിന്നായം പോലെ കാണാനായി. അപ്പോള്‍ അതുവരെ എനിക്കന്യമായിരുന്ന ഒരാനന്ദം എന്നെ ഗ്രസിക്കുകയും എന്റെ രഹസ്യഭാഗം ആദ്യമായി തിടം വെയ്‌ക്കുകയും ചെയ്‌തു. കുളത്തിന്‌ പാര്‍ശ്വങ്ങളിലുള്ള പാടത്ത്‌ ആ സമയത്ത്‌ കാറ്റിന്‍ചോല രൂപപ്പെട്ടിരുന്നു. കാറ്റിന്‍ചോലക്കുള്ളില്‍ ചെകുത്താനാണെന്നാണ്‌ വിശ്വാസം. എനിക്ക്‌ സമാന്തരമായി ചെകുത്താനും നഗ്നത ആസ്വദിക്കുകയാവാം.

തട്ടിന്‍പുറത്തെ നിഗൂഢമായ സ്വകാര്യതയും സ്വാതന്ത്ര്യവും, സാധാരണയില്‍ കവിഞ്ഞ്‌ എന്നില്‍ വൈകിയെത്തിയ ലിംഗപക്വതയും സമ്മേളിച്ചപ്പോള്‍ ലോകത്തില്‍ വെച്ചേറ്റവും വലിയ അനുഭൂതി ഇതാണെന്നും ലോകം എത്രമാത്രം സുന്ദരമാണെന്നും എനിക്ക്‌ തോന്നുകയുണ്ടായി. അപ്പോള്‍ അതുവരെ അജ്ഞാതമായിരുന്ന പല സമസ്യകള്‍ക്കും എനിക്ക്‌ ഉത്തരം കിട്ടി. പിന്നീട്‌ ആരുമില്ലാത്ത സമയങ്ങളില്‍ തട്ടിന്‍പുറത്തേക്ക്‌ കയറല്‍ പതിവായി. അപ്പുറത്തെ കുളിക്കടവില്‍ സ്‌ത്രീകളാരും തന്നെ കുളിക്കുന്നില്ലെങ്കിലും തട്ടിന്‍പുറം എന്റെ ആനന്ദദാതാവായി മാറിക്കഴിഞ്ഞിരുന്നു.

ഒരു ദിവസം തട്ടിന്‍പുറത്ത്‌ ആനന്ദത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ എനിക്കാദ്യമായി ശുക്ലവിസര്‍ജ്ജനമുണ്ടായി. എന്റെ കൂട്ടുകാരെല്ലാം മുമ്പുതന്നെ ഈ ശാരീരികാവസ്ഥകള്‍ മറികടന്നവരായതുകൊണ്ട്‌ കേട്ടറിഞ്ഞ്‌ എനിക്കതിനെപ്പറ്റി ബോധ്യമുണ്ടായിരുന്നു. അഥവാ ഞാന്‍ പുരുഷാവസ്ഥയുടെ പൂര്‍ണ്ണതയിലേക്കുള്ള ആ യാത്ര ആരംഭിച്ചുകഴിഞ്ഞു എന്ന്‌ എനിക്കറിയാമായിരുന്നു.

********************************

എന്റെ സഹപാഠിയും എന്നെക്കാള്‍ രണ്ടുവയസ്സിന്‌ മൂപ്പുമുള്ള പ്രശാന്തായിരുന്നു അക്കാലത്ത്‌ എന്റെ പ്രധാന സുഹൃത്ത്‌. അവന്‍ പത്താം തരം കഴിഞ്ഞപ്പോള്‍ കൂലിപ്പണിക്ക്‌ പോയിത്തുടങ്ങി. ഞാന്‍ വര്‍ക്ക്‌ ഷോപ്പിലും പോയിത്തുടങ്ങി. വൈകുന്നേരം ജോലി കഴിഞ്ഞ്‌ വന്നാല്‍ ഞങ്ങള്‍ പുഴയില്‍ കുളിക്കാന്‍ പോകും. ആ സമയങ്ങളില്‍ ഞങ്ങള്‍ പരസ്‌പരം ലൈംഗിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.

അവനാണെന്നോട്‌ സ്‌ത്രീസമാഗമത്തിന്റെ സ്വര്‍ഗ്ഗീയ സുഖത്തെക്കുറിച്ച്‌ പറഞ്ഞുതന്നത്‌. അവന്‍ പലവട്ടം സ്‌ത്രീകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നുകൂടി പറഞ്ഞപ്പോള്‍ എനിക്കവനോട്‌ ആദരവും ആരാധനയുമായി. എത്രയും പെട്ടെന്ന്‌ സ്‌ത്രീയുമായി ശാരീരികബന്ധം പുലര്‍ത്തണമെന്ന ത്വര പിന്നെയെന്നെ വേട്ടയാടാന്‍ തുടങ്ങി.

പ്രശാന്ത്‌ തന്നെ അതിനുള്ള അവസരം ഒരുക്കിത്തരാമെന്ന്‌ പറഞ്ഞപ്പോള്‍ അവന്റെ വചനങ്ങള്‍ക്ക്‌ ഞാന്‍ തീര്‍ത്തും വശംവദനായിക്കഴിഞ്ഞിരുന്നു. പ്രശാന്ത്‌ പറയുന്നതെന്തും എനിക്ക്‌ വേദവാക്യം.

അക്കാലത്ത്‌ ഞങ്ങളുടെ ഗ്രാമത്തില്‍ കുറേ വേശ്യകളുണ്ടായിരുന്നു. കൂടാതെ വേശ്യകളിലും ചാരിത്ര്യവതികളിലും പെടാത്ത മധ്യവര്‍ഗ്ഗക്കാരും ധാരാളം. അത്തരം ഒരു സ്‌ത്രീയുടെ പേരും എന്റെ അച്ഛന്റെ പേരും കൂട്ടിച്ചേര്‍ത്ത്‌ ആളുകള്‍ അടക്കം പറഞ്ഞിരുന്നതും അച്ഛനുമമ്മയും അതിനെചൊല്ലി വഴക്കുണ്ടായിരുന്നതും ഞാനോര്‍മ്മിക്കുന്നു.

എന്റെ വീടിന്റെ ഏതാണ്ടടുത്തുതന്നെ പേരെടുത്ത രണ്ടു വേശ്യസ്‌ത്രീകളുണ്ടായിരുന്നു. അതില്‍ ഒരാള്‍ യുവതിയും മറ്റേയാള്‍ ഏതാണ്ട്‌ മധ്യവയസ്‌കയുമായിരുന്നു. യഥാക്രമം രാധ, ദേവകി എന്നായിരുന്നു അവരുടെ നാമധേയങ്ങള്‍. തങ്ങളുടെ സ്ഥിരം പങ്കുകാരെ പരസ്‌പരം പാരവെച്ച്‌ വശീകരിക്കാന്‍ അവര്‍ കഠിനമായി യത്‌നിക്കുകയും അതിനെച്ചൊല്ലി അവര്‍ തമ്മില്‍ അസഭ്യവര്‍ഷങ്ങളുണ്ടാവുകയും ചെയ്‌തിരുന്നു. ഒരു വേശ്യയ്‌ക്ക്‌ മറ്റൊരു വേശ്യയെ കണ്ടുകൂടാ എന്നു അങ്ങനെയാണ്‌ ഞാന്‍ മനസ്സിലാക്കിയിരുന്നത്‌.

ഇതില്‍ മധ്യവയസ്‌കയായ ദേവകിക്ക്‌ പ്രായാധിക്യം കൊണ്ട്‌ പങ്കുകാര്‍ കുറഞ്ഞുവരുന്ന കാലമായിരുന്നു അത്‌. യൗവനം വീണ്ടെടുക്കാന്‍ അവര്‍ പോക്കാച്ചിത്തവളകളുടെ കാലറുത്ത്‌ ലേഹ്യമുണ്ടാക്കി കഴിക്കുകയും ചില കാട്ടുചെടികളുടെ വേരു കൊണ്ടുള്ള കഷായം കുടിക്കുകയുമൊക്കെ ചെയ്‌തിരുന്നു.

തീരെ ദരിദ്രരായ ആളുകളും വയസന്മാരുമൊക്കെയായിരുന്നു ദേവകിയുടെ അടുത്ത്‌ അധികവും വരാറുണ്ടായിരുന്നത്‌. പുഴയ്‌ക്കക്കരെനിന്ന്‌ ഒരു മരക്കച്ചവടക്കാരന്‍ ദേവകിയുടെ അറിയപ്പെടുന്ന സന്ദര്‍ശകനായിരുന്നു. ആഴ്‌ചയിലൊരിക്കല്‍ ഒരവകാശം പോലെ ഭാര്യവീട്ടിലേക്കുവരുന്ന പത്രാസോടെയായിരുന്നു അയാള്‍ വന്നിരുന്നത്‌. രാധ മിക്കവാറും സമ്പന്നരായ ആളുകളുടെ കൂടെ ദൂരദേശങ്ങളില്‍ പോയാണ്‌ രമിച്ചിരുന്നത്‌. ദരിദ്രരെയും കൗമാരക്കാരെയുമൊന്നും അവള്‍ ഗൗനിച്ചിരുന്നില്ല.

പുതിയ പുതിയ അഭിനിവേശക്കാര്‍ അധികവും ദേവകിയെയായിരുന്നു സമീപിച്ചിരുന്നത്‌. എന്റെ സുഹൃത്ത്‌ പ്രശാന്തും ലൈംഗിക ദാഹം തീര്‍ത്തിരുന്നത്‌ ദേവകിയിലായിരുന്നു.

പ്രശാന്ത്‌ അവന്റെ സൗകര്യാര്‍ത്ഥം എന്റെ മദനോത്സവത്തിന്റെ ദിവസം നിശ്ചയിച്ചു. 10 രൂപയാണത്രെ ദേവകിയുടെ ഫീസ്‌. മുന്‍കൂട്ടി ബുക്ക്‌ ചെയ്യുകയും വേണം. അക്കാലത്ത്‌ വര്‍ക്ക്‌ഷോപ്പില്‍ നിന്ന്‌ എനിക്ക്‌ കിട്ടിയിരുന്ന വേതനം 10 രൂപയായിരുന്നു. യാത്രാ ചെലവും ഭക്ഷണ ചെലവും കഴിഞ്ഞാല്‍ അതിലൊന്നും മിച്ചമുണ്ടാവില്ല. എങ്കിലും ഞാനരിഷ്ടിച്ച്‌ പത്ത്‌ രൂപയുണ്ടാക്കി. ഏര്‍പ്പാടുകളെല്ലാം പ്രശാന്താണ്‌ ചെയ്‌തത്‌.

നിശ്ചയിച്ച ദിവസം അടുക്കുന്തോറും എന്റെ ചങ്കിടിപ്പ്‌ കൂടിക്കൂടി വന്നു. ആദ്യമായി.... ആദ്യമായി ഒരു സ്‌ത്രീയെ അറിയാന്‍ പോകുന്നു. പ്രാഥമിക കാര്യങ്ങളെല്ലാം പ്രശാന്ത്‌ പറഞ്ഞുതന്നിട്ടുണ്ട്‌. എന്നേക്കാള്‍ ഇരട്ടിയിലേറെ പ്രായമുള്ള, അമ്മയേക്കാള്‍ പ്രായമുള്ള ഒരു സ്‌ത്രീയുമായാണ്‌ ആനന്ദിക്കാന്‍ പോകുന്നത്‌. ആത്മനിന്ദ തോന്നുമ്പോഴൊക്കെ പ്രശാന്തിനോട്‌ സമശീര്‍ഷപ്പെടുത്തി ഞാന്‍ ആശ്വസിക്കും.

ആ ദിവസം വന്നു. അന്ന്‌ ജോലി കഴിഞ്ഞ്‌ മടങ്ങി വരുമ്പോള്‍ പതിവിനു വിരുദ്ധമായി ഇറച്ചിയും പൊറോട്ടയും കഴിച്ചു. കുറച്ചു മുല്ലപ്പൂക്കള്‍ വാങ്ങിയാലോ എന്നു ഞാന്‍ സന്ദേഹിച്ചു. മുല്ലപ്പൂക്കള്‍ രാധയ്‌ക്കേ ചേരൂ ദേവകി ഒരു വൃദ്ധയാണല്ലോ എന്ന്‌ മനം ഉപദേശിച്ചപ്പോള്‍ അത്‌ വേണ്ടെന്നുവെച്ചു.

മനഃപ്പൂര്‍വ്വം വൈകിയാണ്‌ അന്ന്‌ വീട്ടിലെത്തിയത്‌. പുഴയിലേക്കാണെന്ന വ്യാജെ ഞാനും പ്രശാന്തും വീട്ടില്‍നിന്നിറങ്ങി. കുറ്റാക്കൂരിരുട്ടായിരുന്നു അന്ന്‌. മൂര്‍ഖന്‍ പാമ്പുകള്‍ വിഹരിക്കാറുള്ള ദേവകിയുടെ വീട്ടിലേക്കുള്ള ഇടവഴിയിലൂടെ ഞങ്ങള്‍ പമ്മിപമ്മി നടന്നു. ദേവകി ഇല്ലിപ്പടി തുറന്നുവെച്ചിരുന്നു.

എന്റെ ദേഹം മുഴുവന്‍ വിറയ്‌ക്കുന്നുണ്ടായിരുന്നു. ഈ അവസ്ഥയില്‍ ആരെങ്കിലും കണ്ടാല്‍ പിന്നെ ആത്മഹത്യയേ നിര്‍വ്വാഹമുള്ളൂ. പ്രശാന്ത്‌ ഒരു രക്ഷിതാവിന്റെയോ, ശാസിതാവിന്റെയോ അധികാരത്തിലെന്നപോലെ എന്റെ കൈ മുറുകെ പിടിക്കുന്നുണ്ട്‌.

ഞങ്ങള്‍ അസഹ്യമായി മീന്‍മണം വമിക്കുന്ന ദേവകിയുടെ പിന്നാമ്പുറവാതില്‍ക്കലെത്തി. എനിക്കപ്പോള്‍ വര്‍ധിച്ച ജിജ്ഞാസയാല്‍ നേരിയ തോതില്‍ മലമൂത്ര ശങ്കയും അനുഭവപ്പെട്ടു.

പ്രശാന്ത്‌ വാതിലില്‍ മുട്ടി. ഉള്ളില്‍ നിന്ന്‌ പരുഷമായ ദേവകിയുടെ ശബ്ദം- "ആരാത്‌?"

"ഞാനാണ്‌ ദേവകിയേടത്തി; ശാന്തു"

അടക്കിയ ശബ്ദത്തില്‍ പ്രശാന്ത്‌ മറുപടി പറഞ്ഞു.

വാതില്‍ തുറന്നു. റാന്തല്‍ വിളക്കുമായി മുന്നില്‍ ദേവകി. മുഴുവനായും ബ്ലൗസിന്റെ ഹുക്കിടാത്തതിനാല്‍ അവരുടെ മാറിടത്തിന്റെ മുഴപ്പ്‌ പുറത്തേക്ക്‌ കാണാമായിരുന്നു. ഇരുട്ടത്തും അവരുടെ കല്ലു പതിച്ച മൂക്കുത്തി തിളങ്ങുന്നുണ്ടായിരുന്നു. ഞങ്ങളകത്തേക്ക്‌ കടന്നു. ലജ്ജയാലോ അധൈര്യത്താലോ പ്രശാന്തിന്റെ മറപറ്റി നില്‍ക്കുന്ന എന്നെ തിരിച്ചറിയാത്തതിനാല്‍ പാളിനോക്കി ദേവകി ചോദിച്ചു- "ആരാണിത്‌?"

എന്നെ ബലം പ്രയോഗിച്ച്‌ മുന്നിലേക്ക്‌ നിര്‍ത്തി പ്രശാന്ത്‌ പറഞ്ഞു- "...........നായരുടെ മകന്‍"

ദേവകി അപ്പോള്‍ ഒരു ചിരി ചിരിച്ചു. എന്തു ഭാവമാണെന്ന്‌ മുഴുവന്‍ തിരിച്ചറിയാനാവാത്ത സമ്മിശ്രമായ ഒരു ചിരി.

പ്രശാന്ത്‌ എന്നോട്‌ പറഞ്ഞു- "ഞാനാദ്യം പോയി വരാം. നീയിവിടെയിരിക്ക്‌"

അവര്‍ രണ്ടു പേരും മുറിയിലേക്ക്‌ കയറി വാതിലടച്ചു. ഞാനൊരര്‍ത്ഥിയായി ദേവകിയുടെ ഇടനാഴിയിലിരുന്നു. ഉള്ളില്‍നിന്ന്‌ അടക്കിപ്പിടിച്ച സംസാരവും സീല്‍ക്കാരവും കേള്‍ക്കാം. പെട്ടെന്ന്‌ അകാരണമായി എനിക്ക്‌ എന്റെ അമ്മയുടെ മുഖം ഓര്‍മ്മ വന്നു. തറവാട്ടിത്വത്തിനും അന്തസ്സിനും പേരുകേട്ട അമ്മയുടെ സന്തതിയാണ്‌ ഞാന്‍. ആ ഞാനിന്ന്‌ ഒരു വേശ്യയുടെ കിടപ്പറയ്‌ക്കുവേണ്ടി ഓച്ഛാനിച്ചുനില്‍ക്കുന്നു. കുഴഞ്ഞുമറിയുന്ന മനസ്സിനെ ശാന്തമാക്കാന്‍ ഒരു ഭഗീരഥ പ്രയത്‌നം തന്നെ വേണ്ടിവന്നു. ഉള്ളില്‍ കറുത്ത കടലിരമ്പവേ എന്റെ മുന്നില്‍ ഒന്നാം വേഴ്‌ചയ്‌ക്കു ശേഷം ദേവകിയുടെ വാതില്‍ തുറന്നു. പുറത്തേക്കുവന്ന പ്രശാന്ത്‌ എന്നോട്‌ അടക്കം പറഞ്ഞു-"ചെല്ല്‌. എല്ലാം കഴിഞ്ഞിട്ട്‌ പൈസ കൊടുത്താമതി"

ഞാനകത്തേക്ക്‌ കടന്നപ്പോള്‍ ദേവകി വാതിലടച്ചു. അവരപ്പോള്‍ ബ്രേസിയറും ഒരു തോര്‍ത്തുമുണ്ടും മാത്രമേ ധരിച്ചിരുന്നുള്ളൂ. ഉള്ളില്‍ പ്രശാന്തിന്റെ ശുക്ലത്തിന്റെ ഗന്ധം.

വിറങ്ങലിച്ചുനിന്ന എന്നെ കിടക്കപ്പായിലേക്ക്‌ ക്ഷണിച്ച്‌ ദേവകി ധൃതി കൂട്ടി- "വേഗം"

പിന്നെ അവര്‍ ബ്രേസിയര്‍ ഊരി. തോര്‍ത്തഴിച്ചുമാറ്റി. ഞാനാദ്യമായി ഒരു സ്‌ത്രീയുടെ ഗുഹ്യം കാണുകയായിരുന്നു. ഞാന്‍ വൃത്തികെട്ട, വിരിപ്പുമണമുള്ള അവരുടെ കിടക്കയിലിരുന്നപ്പോള്‍ ദേവകി എന്റെ അസ്ഥാനങ്ങളില്‍ കൈവെച്ചു. എന്നെ നഗ്നനാക്കി. പിന്നെ ഒരു ഫലിതം പോലെ അവര്‍ പറഞ്ഞു- "അങ്ങനെ..... നായരുടെ മകനും നാശായി"

ഞാന്‍ ആവേശത്തോടെ അവരുടെ ദേഹത്തേക്കമര്‍ന്നു. അവരെന്നെ പൂര്‍ണ്ണമായി ലയിപ്പിക്കാന്‍ വഴികാട്ടി. പക്ഷെ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഒരാര്‍ത്തനാദത്തോടെ എനിക്ക്‌ സ്‌ഖലനം സംഭവിച്ചു.

അതുവരെയുണ്ടായിരുന്ന എന്റെ ഭാവം പെട്ടെന്ന്‌ മാറി. വെറുപ്പോടെ ധൃതിയില്‍ ദേവകിയുടെ ശരീരത്തില്‍നിന്ന്‌ ഞാനെണീറ്റു. അപ്പോള്‍ ഒരു ഉപദേശം പോലെ ദേവകി പറഞ്ഞു- "പേടിച്ചിട്ടാണ്‌ ശരിയാവാഞ്ഞത്‌"

10 രൂപാ നോട്ട്‌ ദേവകിയ്‌ക്ക്‌ കൊടുത്ത്‌ ഞാന്‍ വാതില്‍ തുറന്നു. ഞങ്ങള്‍ പുറത്തേക്കിറങ്ങി പുഴയിലേക്ക്‌ നടന്നു. കുറ്റബോധം കൊണ്ടും പാപഭാരം കൊണ്ടും എന്റെ മനം വിങ്ങുന്നുണ്ടായിരുന്നു. എങ്കിലും പുഴയുടെ പഞ്ചസാരമണലില്‍, കുളിര്‍മയില്‍ തളര്‍ച്ചയോടെ മയങ്ങിക്കിടക്കുമ്പോള്‍ ഞാനോര്‍ത്തു- "ആദ്യമായി ഒരു സ്‌ത്രീയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇനി....."

ലേബലുകള്‍:

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം