ഗുണനിഷ്ഠ
തെരുവുകളിലെങ്ങും തിരുതകൃതിയായി,
പുരുമഹിമ താണും പരിഭവമിയന്നും
മരുവി വിലയേറും മണികൾ മറയാറായ്.
നയ,മരിയ സത്യം, ദയ, പരഹിതത്തിൽ
പ്രിയത മുതലാകും ഹൃദയഗുണമെല്ലാം
ഭമിയലുമാറായതതിനുടെ രൂപം
സ്വയമഭിനയിക്കും ഖലദൊരകളാലെ.
ഒരു വിജയമോർത്തിട്ടൊരു ചതി തുടർന്നാൽ
പെരുകുമതുമൂലം പല വിനകൾ നാട്ടിൽ
കരുമനഗുണങ്ങൾക്കണയുവതു ധൂർത്തേ
കരുതുക സഹിക്കാ ഗുണനിലയനീശൻ.
കളികൾ മതിയാക്കൂ കപടമണി!നീണാ-
ളൊളിചിതറിടാ നിന്മുഖമിതൊരുനാൾ നീ
തെളിവുടയ നീരിൽ പെടുമൊരു മരുന്നാൽ
പൊളിയുമഥവാ പോയ് നികേഷശിലയേറും!
ക്ഷണപരിഭവത്താൽ ഗുണമണികൾമേൽ നിൻ
പ്രണയമൊരുലേശം കുറയരുതു നെഞ്ചേ,
ഗുണനിരയൊടൊപ്പം മനുജനൊരുനാളും
തുണയരുളിടാ കേൾ സുരനിരകൾപോലും.
0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം